കർണാടകയിൽ വന്‍ ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും അധികാരത്തിലെത്തും: ബസവരാജ് ബൊമ്മൈ
March 29 | 03:03 PM
ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. തിരഞ്ഞെടുപ്പ് കമ്മീഷന് തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.പാര്‍ട്ടിയും സര്‍ക്കാരും തിരഞ്ഞെടുപ്പിന് സജ്ജമാണെന്നും അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. മെയ് 10 ന് ഒറ്റ ഘട്ടമായാണ് കര്‍ണാടകത്തില്‍ വോട്ടെടുപ്പ് നടക്കുക. മെയ് 13 നാണ് വോട്ടെണ്ണല്‍. ഏപ്രില്‍ 13 ന് വിജ്ഞാപനം പുറപ്പെടുവിക്കും. എണ്‍പത് വയസ്സിന് മുകളിലുള്ളവര്‍ക്ക് വീട്ടിലിരുന്ന് വോട്ടു ചെയ്യാം. അംഗപരിമിതര്‍ക്കും വീട്ടില്‍ നിന്നു തന്നെ വോട്ടു ചെയ്യാനുള്ള സൗകര്യം ഒരുക്കും. 50,282 പോളിംങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. 5 കോടി 21 ലക്ഷം വോട്ടര്‍മാരാണ് ഇക്കുറി കര്‍ണാടകയിലുള്ളത്. 2 കോടി 59 ലക്ഷം സ്ത്രീകള്‍, 2 കോടി 62 ലക്ഷം പുരുഷന്മാര്. ഇതില്‍ 9,17,241 പുതിയ വോട്ടര്‍മാരാണ്. 224 സീറ്റുകളാണ് കര്‍ണാടകാ നിയമസഭയിലുള്ളത്. നിലവില്‍ 119 സീറ്റുകളാണ് ബിജെപിക്കുള്ളത്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിന് 103 സീറ്റുകളുണ്ട്. ദക്ഷിണേന്ത്യയില്‍ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനമാണ് കര്‍ണാടക. കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്തുക എന്നത് ബിജെപിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. അതേസമയം കര്‍ണാടക തിരിച്ചു പിടിക്കുക എന്ന ലക്ഷ്യവുമായാണ് കോണ്‍ഗ്രസ് മത്സര രംഗത്തുള്ളത്.