കനത്ത നാശനഷ്ടം വിതച്ച് തുർക്കിയിലും സിറിയയിലും വന്‍ ഭൂചലനം; 150ലധികം ആളുകൾ കൊല്ലപ്പെട്ടു; സുനാമി മുന്നറിയിപ്പുമായി ഇറ്റലി
February 6 | 10:42 AM
ഈസ്താംബൂൾ: തുർക്കിയിലും സിറിയയിലും ശക്തമായ ഭൂചലനത്തിൽ കനത്ത നാശനഷ്ടം. റിക്ടർ സ്കെയിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനമാണ് കിഴക്കൻ തുർക്കിയിൽ അനുഭവപ്പെട്ടത്. 6.7 റിക്ടർ സ്കെയിലില്‍ തുടർ ഭൂചലനവും അനുഭവപ്പെട്ടു. ഇരുരാജ്യങ്ങളിലുമായി 400ൽ അധികം പേർക്ക് ഭൂചലനത്തില്‍ പരിക്കേറ്റിട്ടുണ്ട്.
തുർക്കിയിൽ 55 പേരും സിറിയയിൽ 43 പേരും മരിച്ചതായാണ് ആദ്യ റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. മരണസംഖ്യ ആയിരമായി ഉയരാൻ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കൽ സർവേ പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെയാണ് ഇരുരാജ്യങ്ങളിലും ഭൂചലനം അവനുഭവപ്പെട്ടത്. നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്.
ധാരാളം പേര് ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റർ ഭൂമിക്കടിയിലാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. ആദ്യ ചലനത്തിനു പിന്നാലെ ആറ് തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടുവെന്നും ആളുകള്‍ തകര്‍ന്ന വീടുകള്‍ക്കുള്ളിലേക്ക് കയറരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറ്റലി സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.