പാറശാലയിലെ യുവാവിന്റെ ദുരൂഹ മരണം കൊലപാതകമെന്ന് കുടുംബം
October 28 | 02:18 PM
തിരുവനന്തപുരം: പാറശാലയിലെ യുവാവിന്റെ ദുരൂഹ മരണം കൊലപാതകമെന്ന് കുടുംബം. കാമുകി നൽകിയ ജ്യൂസ് കഴിച്ചാണ് യുവാവ് മരിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുര്യങ്കര ജെ.പി ഹൗസില്‍ ജയരാജിന്റെ മകന് ഷാരോണ്‍രാജ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. വിഷം ഉള്ളിൽ ചെന്നാണ് ഷാരോൺ മരിച്ചതെന്ന് കണ്ടെത്തിയിരുന്നു.
നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജിലെ അവസാന വര്‍ഷ ബിഎസ്സി റേഡിയോളജി വിദ്യാര്‍ഥിയായ ഷാരോണ്‍രാജ് കഴിഞ്ഞ 14 ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. പെണ്‍കുട്ടി നല്കിയ ജ്യൂസ് കുടിച്ച് ഛര്‍ദിച്ച് അവശനിലയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കാര്യമായ പ്രശ്നമില്ലാത്തതിനാല്‍ പിന്നീട് വിട്ടയച്ചു. തൊട്ടടുത്ത ദിവസം വായില്‍ വ്രണങ്ങള്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് വെള്ളം പോലും കുടിക്കാന്‍ വയ്യാത്ത അവസ്ഥയിലേയ്ക്ക് മാറി. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോള്‍ വിഷം ഉള്ളില്‍ ചെന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ ആന്തരിക അവയവങ്ങൾ പ്രവര്‍ത്തനരഹിതമായി. അവസ്ഥ മോശമായതിനെ തുടര്‍ന്ന് പിന്നീട് മരിക്കുകയായിരുന്നു.
യുവാവും പെണ്‍കുട്ടിയും അടുപ്പത്തിലായിരുന്നു. പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹ ആലോചന വന്നതോടെ ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായി എന്നാണ് കുടുംബം ആരോപിക്കുന്നത്. പെണ്‍കുട്ടി ഇയാളെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നു എന്നാണ് ഇവർ പറയുന്നത്