അനധികൃത നിയമനമെന്ന് ആരോപണം; തൃശ്ശൂർ കോർപറേഷനിലും പ്രതിഷേധം
November 11 | 02:06 PM
തൃശൂര്‍: കോര്‍പ്പറേഷനില്‍ 360 ഓളം താല്‍ക്കാലിക നിയമനങ്ങള്‍ അനധികൃതമെന്നാരോപിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാണ് പ്രതിഷേധിച്ചത്. മേയറുടെ ചേംബര്‍ ഉപരോധിച്ച കൗണ്‍സിലര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നിയമനങ്ങളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് പ്രവർത്തകരുടെ ആവശ്യം.
ധര്‍ണയ്ക്ക് ശേഷം കൗണ്‍സിലര്‍മാര്‍ മേയറുടെ ചേംബര്‍ ഉപരോധിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂര്‍ അടക്കമുള്ളവര്‍ പ്രതിഷേധനത്തിന് നേതൃത്വം നല്കി.
കൗണ്‍സിലര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നിയമ പോരാട്ടവുമായി മുന്നോട്ടു പോകുമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി.
സി.പി.എമ്മുമായി അടുത്ത ബന്ധമുള്ള 76 പേരെ സ്ഥിരപ്പെടുത്താന്‍ കോര്പ്പറേഷന് തീരുമാനിച്ചിരുന്നു. ഇത് പിന്‍വാതില്‍ നിയമനമാണെന്ന് ഹൈക്കോടതിയും കണ്ടെത്തിയിരുന്നു. 2021 ജൂലൈയില്‍ അഭിമുഖം നടത്തിയാണ് ഉദ്യോഗാര്‍ഥികളെ കണ്ടെത്തിയത്. 15 മുതല്‍ 20 വര്‍ഷം വരെ ജോലിചെയ്തതിന്റെ കൃത്യമായ രേഖകളുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ഹൈക്കോടതി വിധിയുള്ളപ്പോഴാണ് അനധികൃത നിയമനമെന്നാണ് ആരോപണം.